ബന്ധു നിയമനത്തെ ഓരോ ദിവസവും പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തി ന്യായികരിക്കുകയാണ് മന്ത്രി കെ. ടി. ജലീൽ. കൂടിയ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വെച്ചാണ് അദീപ് ഈ ജോലി സ്വീകരിച്ചത്. ജോലിയില്ലാത്ത ആളെ കൊണ്ടു വന്ന് സ്ഥാനത്തിരുത്തിയതല്ല താനെന്നും ജലീൽ ഇന്ന് പറഞ്ഞു. 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ വേണ്ടി വരുമ്പോള്‍ ആ ചെറുപ്പക്കാരനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്നും ഇത് ബന്ധു നിയമനമല്ല, താൽക്കാലിക നിയമനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തില്‍ പങ്കെടുത്ത് ലീഗ് അനുഭാവിക്ക് പോലും തന്നെ അവഗണിച്ചു എന്ന പരാതിയില്ല. മാധ്യമങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മൂന്നാം ഏജന്‍സിയെ കൊണ്ടുള്ള അന്വേഷണം മാധ്യമങ്ങള്‍ക്ക് നടത്താം. മാധ്യമങ്ങളാണിപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മാധ്യമങ്ങളാണ് യോഗ്യതകള്‍ പോലും തീരുമാനിക്കുന്നത്. ഈ പദവിയിലേക്ക് സ്ഥിരനിയമനം നടത്താന്‍ കഴിയില്ല. ഏതെങ്കിലും ആളുകളെ ഈ പദവിയിലേക്ക് നിയമിക്കാനും കഴിയില്ലന്നും ജലീൽ പറഞ്ഞു,