അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ മുഖ്യതിഥിയാക്കണമെന്ന് മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ.
ഗൊഗോയിയെ ഇതുവരെ ചടങ്ങിന് ക്ഷണിക്കാത്തത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.ഗൊഗോയിയായിരുന്നു ഭൂമിപൂജ ചടങ്ങിലെ മുഖ്യാതിഥി ആകേണ്ടിയിരുന്നതെന്നു അദ്ദേഹം പരിഹസിച്ചു.
‘ഗോഗോയ് യെ ചടങ്ങിന് ക്ഷണിക്കാതിരുന്നത് ശരിയായില്ല. ആഗസ്റ്റ് 5 ലെ ചടങ്ങിന് അദ്ദേഹമായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്’, യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു
അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചപ്പോള്‍ രഞ്ജന്‍ ഗൊഗോയിയായിരുന്നു ചീഫ് ജസ്റ്റിസ്. കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണവും ഗോഗോയിക്കെതിരെ ഉയർന്നിരുന്നു.
റഫാൽ ആയുധ ഇടപാടിൽ നരേന്ദ്രമോദിക്കെതിരായ ഹർജിയിൽ മോദിക്കനുകൂലമായ വിധി വന്നതും ഗോഗോയിയുടെ കാലത്തായിരുന്നു.
ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ഉടനെ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ശുപാര്‍ശ ചെയ്തിരുന്നു.
ആഗസ്റ്റ് 5 ന് അയോധ്യയിലെ ഭൂമിപൂജാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്